Post Thumbnail

ഡോക്ടർമാരെ കൊല്ലരുത് : മുരളി തുമ്മാരുകുടി

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്.

പഠനം പൂർത്തിയാക്കി പ്രൊഫഷൻ തുടങ്ങുന്ന ഒരു യുവ ഡോക്ടർ തികച്ചും അർത്ഥശൂന്യമായ ഒരു അക്രമസംഭവത്തിൽ കൊല്ലപ്പെടുക. എന്തൊരു കഷ്ടമാണ്!

സാധാരണ ഗതിയിലുള്ള രോഗി - ഡോക്ടർ സംഘർഷമോ, ചികിത്സ കിട്ടാത്തതിനെ ചൊല്ലി രോഗിയുടെ ബന്ധുക്കളും ഡോക്ടർമാരും തമ്മിലുള്ള സംവാദമോ ഒന്നുമുള്ള കേസല്ല.

തികച്ചും ഒരു ഫ്രീക്ക് ആക്‌സിഡണ്ട്. ഒട്ടും പ്രതീക്ഷിക്കാത്തത്, ഏറ്റവും നിർഭാഗ്യകരം.

ഇക്കാര്യത്തിൽ കേട്ടിടത്തോളം എല്ലാവരും നല്ല ഉദ്ദേശത്തിൽ കാര്യങ്ങൾ ചെയ്തവരാണ്. പെട്ടെന്നുണ്ടായ സാഹചര്യമാണ്. കൈവിട്ടുപോയി, മരണം സംഭവിച്ചു.

ഇവിടെ ആരെയും കുറ്റപ്പെടുത്തുന്നതിൽ ഞാൻ ഒരു കാര്യവും കാണുന്നില്ല. സുരക്ഷിതമായ ഒരു തൊഴിൽ സാഹചര്യം ആ ഡോക്ടർക്ക് നല്കാൻ നമുക്ക് സാധിച്ചില്ല എന്നതാണ് നമ്മൾ കാണേണ്ട വസ്തുത.

പക്ഷെ ആ ഡോക്ടറുടെ കുടുംബത്തിന് ഉചിതവും മാതൃകാപരവുമായ ഒരു നഷ്ടപരിഹാരം, അഞ്ചുകോടി രൂപ എങ്കിലും, പ്രഖ്യാപിക്കണം എന്നാണ് എൻറെ അഭിപ്രായം. ആ കുടുംബത്തിനുണ്ടായ നഷ്ടത്തിന് പരിഹാരം ഇനി ഇല്ല എന്നിരുന്നാലും സമൂഹത്തിന്റെ കടപ്പാട് എന്ന നിലക്ക് അത്രയെങ്കിലും നാം ചെയ്യണം.

കേസന്വേഷണം വേണ്ടപോലെ നടത്തണം. എന്ത് പിഴവുകൾ ആണ് ഉണ്ടായതെന്ന് കണ്ടെത്തണം, കുറ്റവാളിക്ക് നിയമം അനുശാസിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ കൊടുക്കണം.

പക്ഷെ അവിടെ നിർത്തരുത്. ഇതൊരു മുന്നറിയിപ്പാണ്.

കേരളത്തിലെ ആരോഗ്യ പ്രവർത്തകരുടെ തൊഴിൽ സാഹചര്യം കൂടുതൽ അപകടം പിടിച്ചതായി വരുന്ന സാഹചര്യം ഞാൻ കുറച്ചു നാളായി കാണുന്നുണ്ട്. പക്ഷെ കൃത്യമായ കണക്കുകൾ എന്റെ പക്കലില്ലായിരുന്നു.

രണ്ടുമാസം മുൻപ് എന്റെ സുഹൃത്ത് ഡോക്ടർ ലാൽ നടത്തുന്ന ഫ്രൈഡേ ഓപ്പൺ ഹൗസിലാണ് ഡോക്ടർ സുൽഫിയെ കാണുന്നത്. അതിനുമുൻപ് കോവിഡ് കാലത്ത് ഐ.എം.എ. യുടെ ഭാരവാഹി എന്ന നിലയിൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധിച്ചിട്ടുണ്ട്.

കേരളത്തിലെ ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകിച്ച് ഡോക്ടർമാർക്ക് രോഗികളിൽ നിന്നും ബന്ധുക്കളിൽ നിന്നും അക്രമം ഉണ്ടാകുന്പോൾ പൊതുസമൂഹം അതിനെതിരെ ശക്തമായി പ്രതികരിക്കുന്നില്ല എന്നുമാത്രമല്ല, “അത് ഡോക്ടർമാർ അർഹിക്കുന്നതാണ്, ചോദിച്ചു വാങ്ങുന്നതാണ്” എന്നെല്ലാം മനുഷ്യത്വരഹിതമായി പ്രതികരിക്കുന്നതിനെക്കുറിച്ച് ഞാൻ ചർച്ചയിൽ അദ്ദേഹത്തോട് ചോദിച്ചു.

അദ്ദേഹം പറഞ്ഞ കണക്കുകൾ എന്നെ നടുക്കി. കേരളത്തിൽ മാസത്തിൽ അഞ്ച് അക്രമങ്ങളെങ്കിലും ആശുപത്രികളിൽ ഡോക്ടർമാർക്കെതിരെ നടക്കുന്നുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മാസത്തിൽ അഞ്ച് അല്ലെങ്കിൽ ആഴ്ചയിൽ ഒന്ന് എന്നമട്ടിൽ അക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ ദുരന്തങ്ങളുടെ സ്റ്റാറ്റിസ്റ്റിക്സ് എടുത്താൽ അതിൽ ഒന്ന് മരണമാകാൻ എല്ലാ സാധ്യതയുമുണ്ട്. എന്നിട്ടും പൊതുസമൂഹത്തിന് ഇക്കാര്യത്തിൽ ഒരാശങ്കയുമില്ലല്ലോ എന്ന് ഞാൻ അന്ന് കരുതി.

മരണം അറിയിച്ച ലേഡി ഡോക്ടറെ രോഗിയുടെ ബന്ധു തൊഴിച്ചുവീഴിച്ചിട്ട് അയാളെ അറസ്റ്റ് ചെയ്യാൻ പോലും ദിവസങ്ങൾ വേണ്ടിവന്നു.

കോവിഡ് കാലത്ത് ഡോക്ടറെ ആക്രമിച്ച രോഗിയുടെ ബന്ധുവായ പോലീസുകാരനെ ഒരു മാസമായിട്ടും അറസ്റ്റ് ചെയ്തില്ല.

കഴിഞ്ഞ മാസം കോഴിക്കോട്ട് ഡോക്ടറുടെ നേരെ കൂട്ടമായി അക്രമം അഴിച്ചുവിട്ടവരുടെ കാര്യവും അതുപോലെതന്നെ. പ്രതികളെ അറസ്റ്റ് ചെയ്യാൻ പോലും ഡോക്ടർമാർ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ.

ഒരു ഡോക്ടറെ, തൊഴിൽസ്ഥലത്ത്, സ്വന്തം തൊഴിൽ ചെയ്യുന്നതിന്റെ പേരിൽ കയ്യേറ്റം ചെയ്യുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ പോലും പറ്റാത്ത ഒരു സമൂഹം എന്ത് സുരക്ഷയാണ് അവർക്ക് നൽകുന്നത്?

അറസ്റ്റ് എന്നത് ആരംഭ നടപടി മാത്രമാണെന്നോർക്കണം. അതിനുശേഷം തെളിവെടുപ്പ്, കേസ് ചാർജ് ചെയ്യൽ, വിചാരണ, ശിക്ഷാവിധി, ശിക്ഷ നടപ്പാക്കൽ എന്നിവയെല്ലാം കഴിയുന്പോഴാണ് നീതി നടപ്പിലാക്കപ്പെട്ടു എന്നുപറയുന്നത്.

ഒരാഴ്ചയിൽ ഒന്നെന്ന നിലയിൽ ഡോക്ടർമാരുടെ നേരെ അക്രമം നടന്നിട്ട് കേരളത്തിൽ എത്ര ആളുകൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്? ഡോക്ടർമാരുടെ നേരെയുള്ള അക്രമത്തിന്റെ പേരിൽ കേരളത്തിൽ ഒരാളെങ്കിലും ഇന്ന് ജയിലിലുണ്ടോ?

ഇതൊക്കെ എല്ലാവരും കാണുകയല്ലേ.

അക്രമം നടത്തുന്നവർക്ക് തങ്ങൾക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് ഉറപ്പാണ്. ഡോക്ടറെ തല്ലിയാലും തൊഴിച്ചു വീഴിച്ചാലും സുഖമായി വീട്ടിൽ പോകാം. കേസന്വേഷണം ഒക്കെ ഒരു വഴി വരും. പരമാവധി ഒരു അറസ്റ്റ്, പിന്നീടങ്ങോട്ട് വിചാരണയും ശിക്ഷയും ഒന്നുമില്ല.

ഇതേസമയം പോലീസുകാരോട് അവരുടെ തൊഴിൽസ്ഥലത്ത് അവരുടെ തൊഴിൽ ചെയ്യുന്നതിന്റെ പേരിലായിരുന്നു ആരെങ്കിലും അക്രമം കാട്ടിയത് എന്ന് കരുതുക.

അറസ്റ്റിന്റെ ഒന്നും ആവശ്യമുണ്ടാകില്ല. അപ്പോൾ തന്നെ അക്രമിയെ പഞ്ഞിക്കിട്ടിട്ടുണ്ടാകും. കേസും കൂട്ടവും പിന്നാലെ മാത്രം. ജാമ്യം കിട്ടണണമെങ്കിൽ പോലും കാലതാമസമെടുക്കും.

ഇതൊക്കെ ഡോക്ടർമാരും ഡോക്ടറാകണമെന്ന് ചിന്തിക്കുന്നവരും കാണുകയല്ലേ.

നാഭിക്ക് തൊഴിയേറ്റ ഡോക്ടർ പറഞ്ഞത്, ഞാൻ ഈ തൊഴിൽ ഉപേക്ഷിക്കുകയാണ് എന്നാണ്.

ആരാണ് അങ്ങനെ ചിന്തിക്കാത്തത്. എന്റെ മക്കളെ ഞാൻ ഒരു കാരണവശാലും ഡോക്ടറാകാൻ പ്രേരിപ്പിക്കില്ല എന്ന പല ഡോക്ടർമാരും നിരാശയോടെ പറഞ്ഞിട്ടുണ്ട്.

ഡോക്ടറാകാൻ ആഗ്രഹമുള്ള എത്രയോ പേര് തല്ലുപേടിച്ച് അത് വേണ്ട എന്ന് വെച്ചുകാണണം.

ഇത് മാത്രമല്ല, സംഭവിക്കാൻ പോകുന്നത്. മരണഭയത്തോടെ ആർക്കും സ്ഥിരമായി ജോലിചെയ്യാൻ സാധിക്കില്ല. പുതിയ തലമുറ ഡോക്ടർമാരെങ്കിലും സ്വയരക്ഷ നോക്കിത്തുടങ്ങും.

രോഗിയും ബന്ധുക്കളും കൂട്ടത്തിലൊരാളെ തല്ലാൻ തുടങ്ങിയാൽ ഡോക്ടർമാരും പ്രതികരിക്കും. ഇന്ത്യയിലെ പല മെഡിക്കൽ കോളേജുകളിലും ഇത് സ്ഥിരം കാഴ്ചയാണ്. രോഗികളോ ബന്ധുക്കളോ ഡോക്ടർമാരെ ഉപദ്രവിച്ചാൽ ക്രിക്കറ്റ് ബാറ്റും ഹോക്കിസ്റ്റിക്കുമായി ജൂനിയർ ഡോക്ടർമാരും രംഗത്തിറങ്ങും. ആശുപത്രി അങ്കത്തട്ടാകും. തല്ലിയാൽ തിരിച്ചു കിട്ടും എന്ന് പേരുകേട്ട ആശുപത്രികളിൽ ബന്ധുക്കളുടെ വികാരവിക്ഷോഭം കുറയും.

സ്വകാര്യ ആശുപത്രികൾ സെക്യൂരിറ്റി ഏജൻസികളെ നിയമിക്കും. മിക്കവാറും ക്വട്ടേഷൻ ഗാങ്ങുകളായിരിക്കും അത്. അവരും ബന്ധുക്കളും നേർക്ക് നേർ മുട്ടിയാൽ മരണം ഡോക്ടർമാരിൽ മാത്രം ഒതുങ്ങില്ല.

ഇത് മാത്രമല്ല പ്രത്യാഘാതം. ഗുരുതര അസുഖമായോ അപകടത്തിൽ പെട്ടോ ഒരു രോഗി മുന്നിൽ വരുന്പോൾ അവരുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യാനാണ് സാധാരണയായി ഡോക്ടർമാർ ശ്രമിക്കുന്നത്. എന്നാൽ രോഗി മരിച്ചാൽ അടികൊള്ളും എന്ന സാഹചര്യം വന്നാൽ തന്റെ ഉത്തരവാദിത്തത്തിൽ മരണം ഉണ്ടാകാതിരിക്കാനായിരിക്കും ഡോക്ടർമാർ ശ്രമിക്കുക. റിസ്‌ക്ക് എടുക്കില്ല. താഴെ ആശുപത്രിയിൽ നിന്നും മുകളിലേക്ക് തട്ടും. വിലപ്പെട്ട ‘ഗോൾഡൻ അവർ’ സമയം അവിടെ നഷ്ടമാകും. മരണസാധ്യത കൂടും. നഷ്ടം എല്ലാവർക്കും ആണ്.

കാര്യങ്ങൾ അവിടെ കൊണ്ടെത്തിക്കാതിരിക്കണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

ആരോഗ്യപ്രവർത്തകരോടുള്ള അക്രമങ്ങൾക്കെതിരെ സമൂഹത്തിന് സീറോ ടോളറൻസ് വേണം. സർക്കാരും സാംസ്‌ക്കാരിക പ്രവർത്തകരും ഒരുമിച്ചുനിൽക്കണം. ഇക്കാര്യത്തിൽ "ചിലർ ചോദിച്ചു വാങ്ങുന്നു" എന്നൊക്കെയുള്ള പ്രയോഗങ്ങൾ ഇനി ഉണ്ടാകരുത്.

ആരോഗ്യപ്രവർത്തകരുടെ ജീവനും സ്ഥാപനങ്ങളുടെ സ്വത്തും സംരക്ഷിക്കാൻ ആവശ്യമെങ്കിൽ സമഗ്രമായ നിയമം നിർമിക്കണം. ഭരണ - പ്രതിപക്ഷ കക്ഷികൾ ഒരുമിച്ചു നിൽക്കണം.

നിലവിലുള്ള നിയമങ്ങൾ കർശനമായി നടപ്പിലാക്കണം. അമേരിക്കയിൽ വിമാനത്താവളത്തിൽ സ്റ്റാഫിനോട് കയർത്തു സംസാരിച്ചാൽ പോലും പോലീസ് എത്തി കമിഴ്‌ത്തിയടിച്ചു കൈയുംകെട്ടി തൂക്കിയെടുത്ത് കൊണ്ടുപോകും. ഒരിക്കൽ ഈ കാഴ്ച്ച കണ്ടിട്ടുള്ളവർ പിന്നീട് കയ്യാങ്കളിക്ക് പോയിട്ട് കച്ചറ ഉണ്ടാക്കാൻ പോലും പോകില്ല. ഇതൊക്കെ നമ്മുടെ നാട്ടിലും വരണം.

ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്ന കേസിൽ ഒരു വർഷത്തിനകം വിചാരണ കഴിഞ്ഞ് ശിക്ഷ വിധിക്കണം. പത്തുപേരെങ്കിലും ജയിലിൽ കിടക്കുന്നത് മറ്റുള്ളവർ കാണണം.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമഗ്രമായ ഇൻഷുറൻസ് വേണം. അക്രമത്തിന് ഇരയാകുന്നവർക്ക് പൂർണ ചികിത്സ, കൗൺസിലിംഗ്, സാന്പത്തികമായി നഷ്ടപരിഹാരം എല്ലാം നിയമത്തിന്റെ ഭാഗമാക്കണം.

തൊഴിൽരംഗത്ത് സംഘർഷം വളരുന്നത് മുൻ‌കൂർ കാണാനും (conflict assessment) അത് തണുപ്പിക്കാനും (de-escalation) വേണ്ടപ്പോൾ മറ്റുള്ളവരുടെ സഹായം തേടാനും (escalation) സ്വന്തം നിയമപരമായ അവകാശങ്ങൾ അറിയാനും ഉള്ള പരിശീലനം മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഭാഗമാകണം.

കേരളത്തിൽ ഇപ്പോൾ ആരോഗ്യപ്രവർത്തകർ ആശങ്കയിലാണ്. സർക്കാർ അവരുടെ പ്രതിനിധികളുമായി സംസാരിക്കണം. പൂർണ്ണമായ സുരക്ഷ ഉറപ്പ് നൽകണം. അതിന് അവരുടെ നിർദ്ദേശങ്ങൾ കൂടി സ്വീകരിക്കുക, ഓരോ ആശുപത്രിയിലും ആവശ്യത്തിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുക, ഓരോ പോലീസ് സ്റ്റേഷനും ചുറ്റുമുള്ള ആരോഗ്യ സ്ഥാപനങ്ങളും തമ്മിൽ ഹോട് ലൈൻ വഴി ബന്ധിപ്പിക്കുക, പൂർണ്ണമായ വീഡിയോ സർവൈലൻസ് സിസ്റ്റം ഉണ്ടാക്കുക എന്നിങ്ങനെ അക്രമം ഒഴിവാക്കാൻ സാധ്യമാകുന്നതൊക്കെ ചെയ്യുക.

ശാരീരികമായ അക്രമം മാത്രമല്ല, ഭാഷ കൊണ്ടുള്ള അക്രമവും ഭീഷണിയും വരെ കുറ്റകൃത്യമായി പരിഗണിക്കപ്പെടണം. അത് ചെയ്യുന്നവർക്ക് പ്രത്യാഘാതം ഉണ്ടാകുകയും വേണം.

ഒരിക്കൽ കൂടി ഡോക്ടർ വന്ദനയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഉറക്കം നഷ്ടപ്പെടുത്തുന്ന വാർത്തയും ഓർമ്മയുമാണത്.

(മുരളി തുമ്മാരുകുടി
ഫേസ്ബുക്കിൽ എഴുതിയത് )

Recommended

Post Thumbnail
ഷാർജ ബുക്ക് ഫെയറിൽ മൊട്ട ഗ്ലോബൽ അംഗങ്ങൾ സന്ദർശിച്ചു

ലോകത്തെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നായ ഷാർജ…

Post Thumbnail
80 ലക്ഷത്തിൻ്റെ പുത്തൻ ബെൻസ് കാർ സ്വന്തമാക്കി മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് ഗുരുവായൂർ

മലയാളികൾക്ക് യാതൊരുവിധ പരിചയപ്പെടുത്തലിൻ്റെയും ആവശ്യമില്ലാത്ത വ്യക്തിയാണ് അഭിഷാദ്…

Post Thumbnail
ഒറ്റയ്ക്കുള്ള 'ചിരിപ്പരിപാടി'യുമായി സജീഷ് കുട്ടനെല്ലൂർ

ഹാസ്യ കലാകാരൻ സജീഷ് കുട്ടനെല്ലൂരിന്റെ ഒറ്റയ്ക്കുള്ള ചിരിപ്പരിപാടിയാണ്…

Post Thumbnail
അഞ്ചാം ക്‌ളാസുകാരി ഭദ്രയുടെ പുസ്തകം പ്രകാശനം ചെയ്തു

വായനാ ദിനത്തിൽ തന്റെ രണ്ടാം പുസ്തകം പ്രസിദ്ധീകരിച്ച്…

Post Thumbnail
ട്രെയിനീന്ന് വീണ് ട്രെയിനറായ ജാബിർ സിദ്ധിക്കിന്റെ കഥ

മോട്ടിവേഷണൽ സ്പീക്കർ ജാബിർ സിദ്ദിഖിന് അന്നൊരു ഫോൺ വന്നു.  വിളിച്ച…

Post Thumbnail
ഇന്ദുകലാധരൻ: ചെന്നൈ ജീവിതത്തിൻ്റെ 40 വർഷങ്ങൾ

"ചെന്നൈ മഹാ നഗരത്തെപ്പറ്റി പറയുകയാണെങ്കിൽ  സാധാരണക്കാർക്കും വമ്പന്മാർക്കും…

Post Thumbnail
ഗോപിനാഥ് പാലഞ്ചേരി : കലോപാസനയുടെ കൈവഴികൾ

എനിക്ക് ഒറ്റ ലഹരിയെ ഉള്ളൂ അത് കലയുടെ മാത്രം…

Post Thumbnail
മന്തുമ്മാൻ : ഒരു മധു എറാടത്ത് വക സംരംഭം

മന്തുമ്മാൻ എന്ന തൂലികാനാമത്തിൽ  സോഷ്യൽ മീഡിയയിൽ സ്ഥിരമായി…

Post Thumbnail
മസ്കറ്റിലെ ഫിറ്റ്നസ് ഫ്രീക്ക് ദമ്പതികൾ Jinish /Ansy Jinish

മസ്കറ്റിലെ ഫിറ്റ്നസ് രംഗത്തെ   ശ്രദ്ധേയരായ മലയാളി ദമ്പതികളാണ്…

Post Thumbnail
സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ / നാടകം

എണ്ണിയാലൊടുങ്ങാത്ത പുരുഷന്മാരെ തന്നിലേക്കാകർഷിച്ച സുന്ദരിയായിരുന്നുവത്രെ  വാസവദത്ത. പക്ഷെ…

Post Thumbnail
ഡോ. പി.സജീവ്കുമാർ -ബഹുമുഖപ്രതിഭ

ചികിത്സയും, സാഹിത്യവും, സാംസ്കാരിക രംഗവും ഒരേ പോലെ…

Post Thumbnail
DDM ചിന്തകൾ ആയിരത്തിന്റെ നിറവിൽ

തൻ്റെ ചിന്തകളെ ചുറ്റുമുള്ളവയോടും ചുറ്റുമുള്ളവരോടും കൂട്ടിയിണക്കി നുറുങ്ങു…

Post Thumbnail
ഡോ. ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് : വ്യത്യസ്തതയുടെ സഹയാത്രികൻ

തൃശ്ശൂർ ജില്ലയിലെ വാക തെക്കേപ്പാട്ട് കുട്ടൻ കയ്മളുടെയും…

Post Thumbnail
കെടാവിളക്ക് സിനിമയുടെ പൂജ നടന്നു

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ നവാഗതനായ ദർശൻ…

Post Thumbnail
പച്ചയായ ജീവിതങ്ങളെ ഒപ്പിയെടുത്ത ഇടതുകൈയ്യക്ഷരങ്ങൾ

ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിച്ചറിഞ്ഞതോ അല്ലെങ്കിൽ നമുക്ക് ചുറ്റും…

Post Thumbnail
ഡോക്ടർമാരെ കൊല്ലരുത് : മുരളി തുമ്മാരുകുടി

ഏറ്റവും വിഷമിപ്പിക്കുന്ന സംഭവമാണ് കൊട്ടാരക്കരയിൽ ഇന്നുണ്ടായത്.

പഠനം…

Post Thumbnail
സുകുമാർ അഴീക്കോട് മാതൃകകൾതീർത്ത മഹാവ്യക്തിത്വം - ടി.എൻ. പ്രതാപൻ എം.പി.

പ്രസിദ്ധീകരണത്തിന്: വിവിധ മേഖലകളിൽ മാതൃകകൾ സൃഷ്ടിച്ച മഹാവ്യക്തിത്വമായിരുന്നു…

Post Thumbnail
പരിസ്ഥിതിയുടെ സംവിധായകൻ പ്രകൃതിയുടേയും.....

ഒരു മികച്ച കലാസൃഷ്ടിയ്ക്ക് ഭാഷയുടെ വകഭേദങ്ങളോ ദേശങ്ങളുടെ…

Post Thumbnail
ഇൻസ്റ്റഗ്രാമിൽ താരമായി കാർട്ടൂണിസ്റ്റ് ജിതേഷ്ജി

ലോകത്ത് ന്യു ജനറേഷനു ഏറ്റവുമധികം ഇഷ്ടമുള്ള സോഷ്യൽ…

Post Thumbnail
കലാകാരനായ കമ്പ്യൂട്ടർ എഞ്ചിനീയർ :വി. പി മിഥുൻ

മുംബൈ അച്ചീവേഴ്സ് പുരസ്കാരം കണ്ണൂർ ജില്ലയിലെ പയ്യന്നൂർ…